Thursday, February 23, 2012


 ജീവിതമെന്ന കാല്‍പനികതയില്‍
                                       എന്തിനെന്നറിയാതെ എവിടെയ്ക്കെന്നറിയാതെ…..
                                       വഴിയറിയാതുഴ്ലുമൊരു ഏകാകി ഞാന്‍....
                                       ശൂന്യമാമി വഴിത്താരയില്‍ തേങ്ങുന്നുഞാനെന്നും ..

                                       ഏകാന്തത മാത്രമെന്‍ സൌഹൃദമെന്നും..
                                       ഏകയായ ഞാനെന്‍ ജീവിതപാഥയിലും
                                       സ്നേഹിയ്ക്കുന്നു എന്‍ ഏകാന്തചങ്ങാതിയെ
                                        എന്‍ നൊമ്പരത്തിലും ആനന്ദത്തിലും
                                        നീ മാത്രമാനെന്നുമെന്‍ സ്വാന്തനം

                                      നീറുമെന്‍ മാനസത്തിന്‍ തീരാത്തപ്രാര്‍ഥനയിതു  
                                      ഏകാന്തതയെന്ന എന്‍ലഹരീ ...
                                      എന്‍ ആത്മമിത്രമേ...........
                                       നീ എന്നുമെന്‍ കൂട്ടായി ചാരെയുണ്ടാകണം

                            അറിയുന്നു ഞാനിന്നിലോകത്തില്‍
                            അതിവേഗം കുതിയ്ക്കുന്ന ഹതഭാഗ്യരെ
                            നിങ്ങള്‍ ആരുമറിയുനില്ല ഏകാന്തതയെന്ന എന്‍ആത്മസുഹൃതിനെ
                             നിങ്ങളെല്ലാം മറന്നിരിയക്കും ..
                             ഏകാന്തത തന്‍ സഖിയാം എന്നെയും

                           എങ്കിലും പരാതിയില്ല പരിഭവമില്ല
                           ഏകാകിയാം എനിയ്ക്ക് താങ്ങായി
                           എന്നുമെന്‍ ഏകാന്തത തന്‍ സാമിപ്യമുണ്ടല്ലോ....

 

                                                                                                                        

Sunday, February 19, 2012






    മഴ...... ഓരോ മലയാളിയുടെയും  സ്വകാര്യ അഹങ്കാരം.........

ഓരോ മഴക്കാലവും കടന്നു പോകുമ്പോള്‍ ... മനസ്സില്‍ നുരഞ്ഞു പൊങ്ങുന്ന നഷ്ട്ട ബോധം.   നൊസ്റ്റാള്‍ജിയ.  
          

Wednesday, February 15, 2012

നനഞ്ഞ ചിറകുമായ്, ചേക്കേറാന്‍ ഇടമില്ലാതെ .....
പറക്കുന്ന പക്ഷിക്ക്  ഞാനെന്‍റെ ഹൃദയത്തില്‍ ....
കൂടോരുക്കികൊടുത്തു.

എന്‍റെ നെഞ്ചിന്റെ  ഛൂഡേറ്റ്‌   അത് തുവലുകള്‍ ഉണക്കി.....
വ്യെ൧യുടെ  ചുള്ളിക്കംബുകള്‍ക്കിടയില്‍ .....അതിന്റെ ചിറകടി ...
സ്വാന്ത്വന ഗീതമായി...

രാവുണര്‍ന്നത്   ഞാനറിഞ്ഞില്ല .. ഞാനപ്പോഴും   
മായലോകത്തായിരുന്നു...
ഏതോ മധുര ഗീതത്തില്‍ 
മോഹിതയായ പക്ഷി....
എന്നോടൊരു   വാക്കുപോലും  പറയാതെ.....
കൂടുവിട്ടു........


ഞാനാര്‌?

സത്രം സൂക്ഷിപ്പുകാരന്‍ മാത്രം.!!!!!!!!!!!
ഒഴുകാന്‍ കഴിയാത്ത നദിയുടെ ......
വീര്‍പ്പുമുട്ടല്‍ പോലെ....
അസ്വസ്ഥമായ  ഇന്നലെകള്‍............

നിളയില്‍  വീണ  നീര്‍ക്കണം  പോലെ....
ഒലിച്ചുപോയ ഓര്‍മ്മകള്‍.....
കാലം പകുത്തെടുത്ത .....
കനവുകളുടെ  വര്‍ണ്ണകൂട്ടുകള്‍......

ചോരയുടെ രുചി അറിഞ്ഞ ചുണ്ടുകള്‍
തേടുന്നത് ...........പാലല്ല....
പകയുടെ കനലെരിയുന്ന....
മനസ്സുകള്‍ക്കാവശ്യം   ശാന്തിഗീതവുമല്ല....


ഒരു വഴിയും സുരക്ഷിതമല്ല.....
ഒരു മുഖവും ഭയരഹിതവും അല്ല...
എന്നെങ്കിലും ഒരിക്കല്‍  പുരതുവരെണ്ടതുകൊണ്ട്
ഞാന്‍ ഒളിച്ചിരിക്കുന്നുമില്ല........