Wednesday, March 28, 2012

അറിയുന്നു ഞാന്‍ നിന്നെ, അന്തിതുടിപ്പോടെ, അകലുന്ന സൂര്യന്‍റെ ദുഖമോടെ...
നിറയുന്നു നീയെന്നില്‍ നിറമാര്‍ന്നോരക്ഷര സ്വപ്നമായ്‌, സംഗീതമായി.....
തെളിയുന്നു നീ കൃഷ്ണശിലതന്‍ അധരത്തിലെരിയുന്ന  തിരിനാളമായി......
നീ നിറഞ്ഞൊഴുകുന്നു ഹര്‍ഷമോടെ  വര്‍ഷ സംഗീതമായ് സരിത്തായി.....

തകരുന്ന നെഞ്ചിലെ താളമായി താരാട്ടുപാട്ടായ്‌ നീ അണയുന്നു.....
കത്തിജ്വലിക്കുന്ന വേനലിലെ കണിക്കൊന്നയായി നീ ചിരിക്കുന്നു....
കാറ്റിന്‍റെ പാട്ടിനോത്താടുന്ന തിരികള്‍തന്‍ രാഗമായ്‌  നീ മാറിടുന്നു......
ഒരു ചുംബനത്തിന്റെ മധുവൂറും ഓര്‍മ്മയില്‍ നിന്നെ ഞാന്‍ തേടിയെത്തുന്നു.....

ഒരു വസന്തത്തിന്‍റെ പ്രഭയാര്‍ന്ന ചിന്തയില്‍ നിന്നെഞാനോര്‍ത്തിരിക്കുന്നു......
ആരോരുമറിയാത്ത ഒരു പ്രണയത്തിന്‍റെ  മുറിവേകി നീ അകലുമ്പോള്‍.....,....
ഏകാന്തമെന്‍ ഹൃദയത്തിലിന്നും  നിന്നോര്‍മ്മ നൃത്തമാടുന്നു.....
ഒടുവിലെന്‍  സ്വപ്നങ്ങളെല്ലാം  കവര്‍ന്നുനീ....എന്നില്‍ നിന്നോടിയകലുംബോള്‍....,..




ഇനിയും......പറയുവാന്‍...........കഴിയാത്ത.....പ്രാണന്‍റെ

നോവില്‍........... ഞാന്‍....... നിന്നെയറിയുന്നു.........

                                                                              അനീഷ്‌ ശിവരാമന്‍...

Friday, March 16, 2012

മഴപോല്‍ മറ്റൊന്ന്, നീ മാത്രമാണ്....
പ്രണയത്തിന്‍റെ  പെരുമഴതുള്ളിയാല്‍,....
അകവും,പുറവും  നനച്ച്, നീയെന്നില്‍ ,...
മഴപ്പാട്ടിന്‍റെ  നിര്‍വൃതി തീര്‍ക്കുന്നു.....

സൂര്യന്‍ കരിച്ചിട്ട ഭൂമിയിലേക്ക്‌....,...
ഊര്‍ന്നു  വീഴുന്ന  നീര്‍ക്കണങ്ങള്‍
മണ്ണിനെ തൊടുമ്പോള്‍ അറിയുന്ന ആനന്ദം ,..
ഞാന്‍ നിന്‍റെ സ്പര്‍ശത്തില്‍  അറിയുന്നു....

കറുത്ത പാതിരാവിലും ഞാന്‍ ഉറങ്ങാതെ , കാഴ്ചകള്‍ കാണുകയാണ്..
പുളിയിലകളില്‍ നൃത്തം ചെയ്തും , മരച്ചില്ലകള്‍ വിറപ്പിച്ചും....
കാറ്റിനൊപ്പം  പെയ്തിറങ്ങുന്ന, പെരുമഴക്കാഴ്ചകള്‍.......,....

മറവിയെടുക്കാത്ത  ഓര്‍മ്മയാണു  നീ.......
പുതുമഴതൊട്ട്,   പെരുമഴയോളം .....
പുല്‍നാമ്പുകള്‍പോലെ  ഒട്ടിച്ചേര്‍ന്ന്..
മരവിച്ചു കിടന്നത്  ഓര്‍മ്മകളാണ്....
ഒളിച്ചു പോയ മഴതുള്ളിക്കൊപ്പം , ഒഴുകാതെ പോയ ഓര്‍മ്മകള്‍.....,....

                                                                                    അനീഷ്‌  ശിവരാമന്‍.,.

Saturday, March 10, 2012

ആകാശത്തിലെ  അനന്തം നക്ഷത്രങ്ങള്‍ക്കിടയില്‍ ,
എന്നെ മോഹിപ്പിച്ചത് നീയായിരുന്നു......
നിന്‍റെ മിഴിയിലെ നനവ്‌, എന്റെതാണെന്ന് നിനച്ചു.,
ഏവരും നിദ്രപൂകുന്ന രാവില്‍ ,നിന്നെയും നോക്കിയിരുന്നു,
നിശ്ശബ്ധമായ നിന്‍റെ  തേങ്ങലുകള്‍ക്ക്, ഒടുക്കമുണ്ടാകണമേയെന്നു, പ്രാര്‍ഥിച്ചു !!!
ആകാശത്തിന്‍റെ  അനന്തതയില്‍,  എനിക്ക് പേര്‍ ചൊല്ലി വിളിക്കാന്‍ 
നീ മാത്രം..........

ഈ ഭൂമിയിലേക്ക്‌ നിന്നെ ഞാന്‍ വിളിക്കുന്നില്ല,-
എന്‍റെ ലോകം ദുഖവും,അശാന്തിയും , നിറഞ്ഞതാണ്.,,
നിനക്ക് രാത്രി ഉണര്‍ന്നിരിക്കാനും, പകല്‍ ഉറങ്ങാനും കഴിയുന്നു,,,,
എന്നാല്‍, രാവുകളില്‍   നിന്നെ നോക്കിയും, 
പകല്‍, നിന്നെക്കുറിച്ചോര്‍ത്തും..,
ഞാന്‍ , നിര്‍നിദ്രനാകുന്നു.

നിന്നെ നോക്കി കാഴ്ച്ച നഷ്ട്ടപ്പെട്ട കണ്ണുകളും, 
നിന്നെക്കൊതിച്ചു, തകര്‍ന്ന ഹൃദയവുമായി,
പറയാന്‍ വാക്കുകളില്ലാതെ......... ഞാന്‍..!!!!!



ഒരിക്കല്‍ നക്ഷത്രമായി ,,, ഞാന്‍  പുനര്‍ജനിക്കും........
അന്ന് ആകാശവീഥിയില്‍ വെച്ച് ,
ഭൂമിയിലെ കഥകള്‍ ഞാന്‍ കാതില്‍  നിമന്ത്രിക്കും,,
അതുവരെ  ഈ  മൌനവും പേറി ,  യാത്ര  തുടരുക.......!!!!

Friday, March 9, 2012

നീ.... എവിടേക്ക്   പോകുവാന്‍?

വിരലുകള്‍ക്ക്‌ സ്പര്‍ശമായും,
കണ്ണുകള്‍ക്ക്‌  കാഴ്ചയായും,
കാതുകള്‍ക്ക് സ്വരമായും,
ചുണ്ടുകളില്‍  മധുരമായും,
ആത്മാവില്‍  സുഗന്ധമായും,
എപ്പോഴും  എന്നോടൊപ്പമുണ്ട്...............


തന്ത്രികളില്‍  നാദം  പോലെ..........

പ്രാണനില്‍  മയങ്ങിക്കിടക്കുമ്പോള്‍.....,........


നീ..............................

എവിടേക്കുപോകുവാന്‍.....,.........????

എന്റെ സ്വപ്നമേ നീ ....
എന്റെ ഏകാന്ത രാവുകളില്‍
വര്‍ണങ്ങള്‍ വാരിപ്പൂശിയ
കടലാസ് വഞ്ചിയില്‍
കാറ്റിനെ പങ്കായമാക്കി വന്നു
ആയിരം സുഗന്ധപുഷ്പങ്ങളാല്‍
ഹാരംതീര്‍ത്തെന്നെ പരിണയിച്ചു .
കൈകള്‍ കോര്തുപിടിച്ച്
അപ്പൂപ്പന്‍ താടി പോല്‍പറന്നുയര്‍ന്നു
വെണമേഘക്കീറിലൂടെ,മഴവില്ലിന്‍
വര്‍ണങ്ങള്‍ക്കിടയിലൂടെ
അസ്തമയച്ചുവപ്പില്‍ നീന്തിതുടിപ്പിച്ചു
നക്ഷത്രങ്ങള്‍ വാരിയെറിഞ്ഞു
പൊട്ടിച്ചിരിപ്പിച്ചു
പിന്നെ
ഉദയ സൂര്യന്‍ സ്വര്‍ണം ചാര്‍ത്തിയ
മഞ്ഞു കണങ്ങളാല്‍
മാല കോര്‍ക്കുന്ന പുല്‍തുമ്പുകളെ
കണ്‍മിഴിയാല്‍ പുല്‍കിപ്പുണര്‍ന്ന
വര്‍ണശലഭത്തിന്റെ ചിറകിലേറ്റി
പകല്‍ക്കിനാക്കളും വാരിത്തന്നു
എന്നിട്ട്...
ഇന്നെന്തേ കറുത്ത നിഴലായ് വന്നെന്നെ
ഭയപ്പെടുത്തുന്നു
ഇരുണ്ട ഗഹ്വരങ്ങളിലൂടെന്നെ
തനിച്ചയക്കുന്നു
നിശബ്ദതയുടെ അഗാതതയിലൂടെ
ആഴത്തില്‍ നിന്നും ആഴത്തിലേക്ക്
വലിച്ചെറിയുന്നു
വിഷസര്‍പ്പങ്ങളാല്‍ പിന്തുടരപ്പെടുമ്പോള്‍
ഓടിത്തളര്‍ന്നു
ഒന്ന് പോയ്തരൂ എന്റെ സ്വപ്നമേ
എന്നുറക്കെ പറയാനായുമ്പോള്‍
എന്റെ ശബ്ദത്തെ തടവിലിട്ടതും നീയോ..?

മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍ എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് ..... ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..

കൈയ്യിൽ കർപ്പൂരദീപവുമായ് വരും
കാർത്തിക യാമിനി
സങ്കല്പ നർമ്മദാ തീരത്തിലെത്തിയ
ദേവാംഗനയോ നീ

അസ്തമയം വന്നു മുങ്ങിക്കുളിക്കുന്നൊ-
രംബരപ്പൊയ്ക തൻ ചാരേ
തേരു വിളക്കുമായ് സന്ധ്യ വലം വക്കും
ചുറ്റമ്പലത്തിന്നരികെ
യൗവന സ്വപ്നങ്ങൾ പൂങ്കുല ചാർത്തിയ
പൊന്നശ്ശോകത്തിനെപ്പോലെ
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
നക്ഷത്രമുല്ലകൾസന്ധ്യ തൻ താമര
കുമ്പിളിൽ നിറയുന്ന നേരം
കുങ്കുമപ്പാടത്തിൻ അങ്ങേക്കരയ്ക്കൊരു
പുഞ്ചിരി പൂക്കുന്ന നേരം
മൺചിരാതിൻ മിഴിപ്പൂക്കളായ് മാറിയ
കൊച്ചു കിനാക്കളുമായ്
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
നീറുന്ന മണ്ണില്‍, നിലാവായ്‌ വന്നതും....
നീല നഭസ്സില്‍, കിനാവായ്‌ വിരിഞ്ഞതും....
കാറ്റിന്‍ കരുത്തായ്‌ , കടലില്‍   വന്‍ തിരകളായി.....
ചെടികളില്‍ പൂവായ്‌ വിടര്‍ന്നതും


പ്രണയമല്ലാതെ  മറ്റെന്ത്?


ആരോ അടര്‍ത്തിയെടുത്ത പൂമൊട്ടും 
ആരെയോ കാത്തുകിടക്കുന്ന പൂക്കളും....
ആര്‍ക്കുമേ വേണ്ടാത്ത പൂക്കളുമെല്ലാം,
കോര്‍ത്തു വെക്കുന്നു ഞാന്‍.....,.......!!!!
കാവ്യസുന്ദരിയുടെ  കഴുത്തിലണിയിക്കുവാന്‍.....,...




പ്രണയ പുഷ്പ്പങ്ങള്‍ പെറുക്കിയെടുക്കുക,......


നെഞ്ചോടു ചേര്‍ത്താ  സുഗന്ധം  നുകരുക..


ആ സുഗന്ധത്തിലായി   വീണു രമിക്കുക...


മരണമില്ലാത്തൊരു  ജന്മം  വരിക്കുക......
                                        
                                                             അനീഷ്‌  ശിവരാമന്‍..,.